യെച്ചൂരിക്ക് വിട..

സിപിഐഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസ കോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്ന് വസന്ത് കുഞ്ചിയിലെ വസതിയിൽ എത്തിക്കും. നാളെയാണ് എ കെ ജി ഭവനിലെ പൊതുദർശനം.

Continue Reading

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് എക്സ്പ്രെസ്സുകൾ കൂടി

ചെന്നൈ: ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു. സെർവീസുകളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിർവഹിക്കും. ചെന്നൈ എഗ്മോർ-നാഗർകോവിൽ, ബംഗളൂരു കന്റോൺമെന്റ് – മധുര റൂട്ടുകളിലാവും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഉച്ചക്ക് 12.30 നു ചെന്നൈയിൽ നിന്ന് തുടങ്ങുന്ന ട്രെയിൻ രാത്രി 9.30 നു നാഗർകോവിൽ എത്തും. സ്പെഷ്യൽ സെർവീസായിട്ടാണ് തുടങ്ങുന്നതെങ്കിലും അടുത്ത മാസം മുതൽ ഇത് റെഗുലർ സെർവീസായി മാറും.

Continue Reading

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് രാത്രി 8 മണി മുതൽ അടുത്ത 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ താത്കാലികമായി നിർത്തി വെക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഈ 5 ദിവസത്തേക്ക് പുതിയ അപ്പോയിന്റ്മെന്റുകൾ സ്വീകരിക്കുന്നതല്ല.

Continue Reading

കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റ് പരിശോധന നടത്തി. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കപ്പൽശാലയിലെ ഒരു ജീവനക്കാരനെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കപ്പൽശാലയിൽ നിന്നും തന്ത്രപ്രധാന ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് ടീം കൊച്ചിയിലെത്തിയത്. കസ്റ്റഡിയിലെടുത്തയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും.

Continue Reading

വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന് രണ്ട് മലയാളികൾ

മുംബൈ: വനിതാ ട്വന്റി-20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആശ ശോഭനയും സജന സജീവുമാണ് 15 സ്‌ക്വാഡിലെ മലയാളികൾ. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ്. ദുബായിലും ഷാർജയിലുമായിരിക്കും മത്സരങ്ങൾ.

Continue Reading

ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. രാത്രി വൈകിയാണ് അപകടം ഉണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാത്രി 1.30 ഓടെയാണ് കൺട്രോൾ റൂമിൽ അപകടമുണ്ടായി എന്നുള്ള വിവരം ലഭിച്ചത്. അതിനു പിന്നാലെ ദുരന്ത നിവാരണ സേന അംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Continue Reading

ജമ്മുകശ്മീരിൽ നേരിയ ഭൂചലനം

ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ത്രം 10 കിലോമീറ്റര് ആയിരുന്നുവെന്ന് സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

Continue Reading

സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് വിഴിഞ്ഞം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ് സാൻ ഫെർണാണ്ടോയെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവനാന്ത സോനാവാളും ചേർന്നാണ് മദർഷിപ്പിനെ ഔദ്യോഗികമായി വരവേറ്റത്. കപ്പലിലെ ജീവനക്കാർക്കും ക്യാപ്റ്റനും മന്ത്രിമാർ ഉപഹാരം നൽകി. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കത്തിന് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Continue Reading

സാൻഫെർണാണ്ടോ മദർഷിപ് വിഴിഞ്ഞം തീരത്ത് എത്തി; വാട്ടർ സല്യൂട്ട് നൽകി വരവേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പതിറ്റാണ്ടുകളായിട്ടുള്ള കാത്തിരിപ്പിനു ശേഷം 2000 കണ്ടൈനറുകളുമായി സാൻഫെർണാണ്ടോ മദർഷിപ് വിഴിഞ്ഞം തുറമുഖത്ത് എത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ വരവേറ്റത്. 110 ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന മെസ്‌കിന്റെ മദർഷിപ്പാണ് വിഴിഞ്ഞം തുറമുഖത്തെത്തുന്ന സാൻഫെർണാണ്ടോ. ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്നും ജൂലൈ രണ്ടിന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. നാളെയാണ് ട്രയൽ റൺ നടക്കുന്നത്. ചരക്കുകൾ മാറ്റുന്നതിനായി ക്രെയിനുകൾ സജ്ജമാണ്. മദ്രാസ് ഐ ഐ ടി വികസിപ്പിച്ച വെസൽ ട്രാഫിക് മോണിറ്ററിങ് […]

Continue Reading

റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും

റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാമിഡിർ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദർശനമാണ്. ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യിലെ സൈന്യത്തിൽ സേവനം ചെയ്യേണ്ടി വന്നു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ ജോലി തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരെ തിരിച്ച് അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി.

Continue Reading