തിരുവനന്തപുരം: യാത്രക്കാരിൽ നിന്നും തോന്നുന്നതു പോലെ യാത്രാനിരക്ക് വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എംവിഡി. സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ എംവിഡി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആർടിഒമാരോടും ജോയന്റ് ആർടിഒമാരോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
1.30 കിലോമീറ്റർ എന്ന കുറഞ്ഞ ദൂരത്തിന് ഈടാക്കാവുന്ന തുക 30 രൂപയാണ്. 26 കിലോമീറ്ററിന് 398 രൂപയും. ഈ വിവരങ്ങൾ ഓട്ടോ ഡ്രൈവർമാർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെട്ടു.