തിരുവനന്തപുരം: സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ , മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ നിലപാട് മാറ്റി . മാത്യു കുഴൽനാടൻ അയച്ച വക്കീൽ നോട്ടിസിനാണ് എറണാകുളം ജില്ല സെക്രട്ടറിയുടെ മറുപടി. മാത്യു കുഴൽനാടൻറെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞില്ലെന്നു മോഹനൻ വ്യക്തമാക്കി. വാർത്ത സമ്മേളനത്തിൽ മോഹനൻ മാത്യുവിൻറെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണം ഉന്നയിച്ചിരുന്നു. പറഞ്ഞത് മാത്യുവിൻറെ ഭൂമിയുടെ കാര്യം മാത്രം എന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്.
കെഎംഎൻപിയെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. മാത്യുവിന് ദുബൈയിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുൻ ആക്ഷേപം.കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു. നിയമനടപടിയുമായിമുന്നോട്ട് പോകും എന്ന മാത്യുവിൻറെ നിലപാടിൻറെ പശ്ചാത്തലത്തിലാണ് സി.എൻ.മോഹനൻ വിശദീകരണവുമായി രംഗത്ത് വന്നത്. എന്നാൽ അധിക്ഷേപിച്ച് കീഴ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎം ശൈലിയാണെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു.